ഒരു സുന്ദരിയായ പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന് കാത്തു നില്‍ക്കുകയായിരുന്നു.
കാത്തു നിന്നു ബോറടിച്ച പെണ്‍കുട്ടി ഭാരമറിയാനായി വേയിങ് മെഷിന്റെ അടുത്തു ചെന്നു.
ഒരു ഒരുരൂപാ നാണയം എടുത്ത് മെഷിനില്‍ ഇട്ടു.
58 കിലോ
പെണ്‍കുട്ടി തന്റെ വലിയ ചെരുപ്പ് ഊരി സൈഡില്‍ വെച്ചു.
എന്നിട്ട് വീണ്ടും ഒരു ഒരുരൂപാ നാണയം മെഷിനില്‍ ഇട്ടു.
56 കിലോ
തന്റെ ജാക്കറ്റ് ഊരി മാറ്റിയിട്ടു വീണ്ടും നോക്കി.
54 കിലോ
മേലങ്കി ഊരി മാറ്റി സൈഡില്‍ വെച്ചു.
എന്നിട്ട് നോക്കി.
52 കിലോ
ഇത്രയുമായപ്പോഴേക്കും നാണയം മുഴുവനും തീര്‍ന്നു.
ഇതെല്ലാം കണ്ടൂ കൊണ്ടിരുന്ന ഒരു പിച്ചക്കാരന്‍ പറഞ്ഞു,
കുട്ടി കണ്‍ടിന്യു ചെയ്തോളൂ, നാണയം എത്ര വേണേലും ഞാന്‍ തരാം.
Sunday, February 28, 2016
കണ്ടിന്യൂ.....
ത്രൈയംബകം
ഏഴാംക്ലാസ്സിൽ മലയാളം പീരിയഡ് പരിശോധനക്കെത്തിയ വിദ്യാഭ്യാസ ഇൻസെപക്റ്റർ
ക്ലാസിലിരുന്ന് തന്നെ മിഴിച്ച്നോക്കുന്ന മെയ്തീനോട്ചോദിച്ചു
"ത്രയംബകം വില്ല് ഒടിച്ചതാരാണ്"..?
മൊയ്തീൻ ഒന്ന് പരിഭ്രമിച്ചിട്ട് പറഞ്ഞു
" അള്ളാണെ എന്റെ ബാപ്പാണെ, ഉസ്താദിന്റെ മുട്ട്കാലാണെ ഞമ്മ അപ്പണി
ചെയ്യൂലാ....."
ക്രുദ്ധനായ പരിശോധകൻ മൊയ്തീന്റെ അദ്ധ്യാപകനെ രൂക്ഷമായി
നോക്കിയിട്ട് ചോദിച്ചു"
എന്താ മാഷേ..! ഇത്.?"
അദ്ധ്യാപകൻ നിഷ്കളങ്ക ഭാവത്തോടെ ഭവ്യതയോടെ മൊഴിഞ്ഞു:-
"ഇത്തിരി കുരുത്തക്കേടുണ്ടെങ്കിലും ഓൻ ആ പണി ചെയ്യൂല്ലാ"..!
രംഗം വരാന്തയിൽ നിന്നും നിരീക്ഷിച്ച് കൊണ്ടിരുന്ന ഹെഡ് മാഷിനോട് പരിശോധകൻ
തട്ടിക്കയറി
" എന്താ ഈ കേൾക്കണേ...നിങ്ങടെ സ്കൂളിൽ ഇതെല്ലാമാണോ രീതി..."
ഹെഡ് മാഷ് വിനയം കൈവിടാതെ പറഞ്ഞതാവിത്:-
"മലയാളം
മാഷ്പറഞ്ഞത് പത്തര മാറ്റ് സത്യം തന്നെയാ മൊയ്തീൻ അപ്പണി
ചെയ്യൂല്ലാ...."
കലി തുള്ളിയ പരിശോധകൻ വള്ളി പുള്ളി വിടാതെ നടന്ന സംഭവം മുഴുവൻ
വിദ്യാഭ്യാസ വകുപ്പ് മേലാവിലേക്ക് എഴുതി അയച്ചു...!
കുറച്ച്ദിവസംകഴിഞ്ഞ് മേലാവിൽ നിന്നും സ്കൂൾഹെഡ് മാഷിന് ഒരു
കത്ത് കിട്ടി. അതിൽ ഇപ്രകാരം എഴുതിയിരുന്നു."
കാര്യം ഗുരുതരമാണെങ്കിലും
എല്ലാം നടന്ന്കഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ ഒടിഞ്ഞ വില്ല്
പുനസ്ഥാപിക്കണമെന്നും അതിന് വേണ്ടി വരുന്ന തുക
കണ്ടിജൻസി ഹെഡിൽ ബില്ല് എഴുതി സ്വരൂപിക്കണമെന്നും ഇതിനാൽ
അറിയിച്ച് കൊള്ളുന്നു."🐸
Thursday, February 25, 2016
തിരുമേനി
" തിരുമേനി ഇന്നലെ ഡോക്ടറുടെ അടുത്ത് പോയിരുന്നൂന്ന് കേട്ടു... എന്ത് പറ്റി?"
"ഹേയ് .. അത്ര കാര്യായിട്ട് ഒന്നു ല്ല്യ.. ഒരു ചെറിയ തലവേദന... വെറുതെ ഡോക്ടറെ ഒന്ന് കണ്ടൂ ന്ന് മാത്രം ... അങ്ങേർക്കും ജീവിക്കണ്ടേ....?"
" എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു ?"
"പേടിക്കാൻ ഒന്നൂല്ല്യ എന്ന് പറഞ്ഞു .... കുറച്ച് മരുന്ന് കുറിച്ചു തന്നു. അത് വാങ്ങിപോന്നു... മരുന്ന് കടക്കാരനും ജീവിക്കണ്ടേ?"
"മരുന്ന് കഴിച്ചിട്ട് എങ്ങനെയുണ്ട്?''
"ഹേയ്... മരുന്ന് ഞാൻ കഴിച്ചില്ല്യ... എനിക്കും ജീവിക്കണ്ടേ?"😔😔😊😝😝😝😂😂😂😂
Wednesday, February 24, 2016
മാർക്ക്
ഭാര്യ : അപ്പുറത്തെ വീട്ടിലെ രമേശന്റെ
മോൾക്ക് കണക്കിൽ 99 മാർക്ക് .... !!
ഭർത്താവ് : ശൊ ... ബാക്കി ഒരു മാർക്ക്
എവിടെ പോയി ?
ഭാര്യ : അത് എവിടെയും പോയിട്ടില്ല.
നമ്മുടെ മോൻ കൊണ്ടുവന്നിട്ടുണ്ട് !!😂😂
Sunday, February 21, 2016
കുഞ്ഞ്
കുഞ്ഞ് : അമ്മേ, പുറത്ത് എവിടെയെങ്കിലും അമ്മയോട് ചോദിക്കാതെ പോകാൻ ഞാൻ എത്ര വലുതാകണം?
അമ്മ പുഞ്ചിരിച്ചു കൊണ്ട്: നിൻെറ അച്ഛൻ പോലും അത്ര വലുതായിട്ടില്ല മോനേ!!!
😂😂
ചവിട്ട്
ഓട്ടോയിൽ യാത്ര ചെയ്യുന്ന സ്ത്രീ ഓട്ടോ ഡ്രെവറോട്: "ചേട്ടാ ആ വരുന്നതെന്റെ ഭർത്താവാണ്. ഒന്നു ചവിട്ടണേ "
ഓട്ടോക്കാരൻ " ഞാൻ നിർത്തിത്തരാം നിങ്ങൾ തന്നെ ചവിട്ടിയാ മതി!!!!"
Saturday, February 20, 2016
പേരുകൾ
ഒരേ ക്ലാസിൽ പഠിച്ചിരുന്ന ആറു
കൂട്ടുകാർ ഒന്നിച്ച് ഒരു തീരുമാനം
എടുത്തു. ഭാവിയിൽ വിവാഹം
കഴിഞ്ഞ്, ആദ്യത്തെ കുട്ടിയുടെ
പേരിടുമ്പോൾ, ഓരോരുത്തരും
സ്വന്തം പേരിൻ്റെയും സ്വന്തം
ഭാര്യയുടെ പേരിൻ്റെയും
ആദ്യത്തെ മലയാള അക്ഷരങ്ങൾ
ചേർക്കുമ്പോൾ കിട്ടുന്ന
വാക്കുകൾ കുട്ടിയുടെ പേരായി
സ്വീകരിക്കും എന്നായിരുന്നു ആ
തീരുമാനം. കാലം കുറേ കഴിഞ്ഞു
എല്ലാവരും കല്ല്യാണം കഴിച്ചു.
മാർട്ടിൻ - ക്രിസ്റ്റിനയേയും,
കൃഷ്ണകുമാർ - മിനിമോളെയും,
എഡിസൻ - ലിസയെയും,
ആനന്ദ് - നന്ദിനിയേയും,
ആൽബർട്ട് - മഞ്ജുവിനേയും,
നാരായണൻ - റിയയെയും,
വിവാഹം കഴിച്ചു😂😂
അരിമണി
കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് പുതുമണവാളൻ ആരാഞ്ഞു "നിനക്ക് boyfriends വല്ലവരും ഉണ്ടായിരുന്നോ?"
കേട്ടപാടെ അവൾ മുറിയ്ക്കകത്ത് പോയി ഒരു കവർ എടുത്തു കൊണ്ടുവന്ന് ഭർത്താവിന്റെ കയ്യിൽ കൊടുത്തു. അതിൽ കുറച്ച് അരിമണിയും ഇരുനൂറു രൂപയും ഉണ്ടായിരുന്നു.
"എന്തായിത്?"
"ഓരോ boyfriend നെ കിട്ടുമ്പോഴും ഓരോ അരിമണി ഞാനീ കവറിലിടും"
"ഓഹോ" ഭർത്താവ് ആകാംക്ഷ പുറത്തു കാണിയ്ക്കാതെ എണ്ണി നോക്കി "ഇതിൽ ഏഴ് അരിമണിയുണ്ട്. ഇതൊക്കെ സർവ സാധാരണമാ. അതു സാരമാക്കേണ്ടതില്ല! പക്ഷേ ഈ 200 രൂപയോ?"
"4 കിലോ അരി ഞാൻ വിറ്റു ചേട്ടാ".
Tuesday, February 9, 2016
പകച്ച് പോയ അച്ഛൻ
അയാൾ തന്റെ ഏക മകളുടെ മുറി കടന്നു പോകുമ്പോൾ പതിവിനു വിപരീതമായി വൃത്തിയോടെയും അടുക്കും ചിട്ടയോടെയും കണ്ടപ്പോൾ സംശയത്തോടെ അകത്തേക്ക് ചെന്നു. അവിടെ വെളളകടലാസിൽ എഴുതിയ കുറിപ്പ് കണ്ടു.ഭയത്തോടെ അയാള് അതെടുത്തു വായിക്കാൻ തുടങ്ങി
പ്രിയപ്പെട്ട അച്ഛാ വളരെ വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്. എന്റെ കാമുകൻ തമിഴുനട്ടുകാരൻ ആയ ശൊക്ക ലിംഗ ത്തിന്റെ കൂടെ ഞാൻ വീട് വിട്ടു ഇറങ്ങുകയാണ്. നിങ്ങളോടും അമ്മയോടും വഴക്കിട്ട് ഒരു പ്രതികൂലമായ സാഹചര്യം ഉണ്ടാക്കാൻ നില്കുന്നില്ല.
അതുകൊണ്ടാണ് പറയാതെ പോകുന്നത്. ശൊക്ക അണ്ണന്റെ സ്നേഹം എന്നെ അവന്റെ അടിമയാക്കി. ശൊക്കനെ കണ്ടാൽ അച്ഛന് അത് മനസിലാകും. ശരീരത്തിൽ പലഭാഗങ്ങളിൽ പച്ച കുത്തി യിട്ടുണ്ട്, കാതിലും കഴുത്തിലും ആഭരണങ്ങളും എന്നാലും നല്ലവനാണ്...
പിന്നെ ഞാൻ ഇപ്പോൾ ഗർഭിണിയാണ് . ഒരു ഗർഭചിദ്രത്തിനു ഞങ്ങൾ തയാറല്ല. ഞങ്ങൾ തമ്മിൽ വയസ്സിനു വ്യത്യാസം ഉണ്ടെങ്കിലും (42 വയസു ഇപ്പോൾ ഒരു അധികം അല്ല നസ്റിയ ഫഹദ് ഓർക്കുക )അവന്റെ കയ്യിൽ പണം ഇല്ലെങ്കിലും ഞങ്ങളുടെ ബന്ധം ദൃഡമായതാണ്.
ശൊക്കാനു എന്നെ കൂടാതെ പല കാമുകി മാരുണ്ടെങ്കിലും എനിക്കെന്നും ഒരു സ്ഥാനം ഉണ്ട്. എന്നിലൂടെ കുറെ സന്താനങ്ങൾ അണ്ണൻ ആഗ്രഹിക്കുന്നു. അണ്ണന് വനത്തിന്റെ അരികിൽ ഭംഗി ഉള്ള ഒരു കുടിൽ ഉണ്ട്. അവിടെ ഞങ്ങൾ താമസിക്കും. അവിടെ അണ്ണൻ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. അത് ഞങ്ങൾ സുഹൃത്തുകൾക്കു വില്പന നടത്തി ജീവിക്കാനാണ് പ്ലാൻ.
കഞ്ചാവ് ബീഡി കുറ്റിയിൽ നിറച്ചു ഞാൻ പുകച്ചു നോക്കി.. ആഹാ .....വളരെ സുഖപ്രദം . ഗവേഷകർ ഐട്സിനു വളരെ വേഗം മരുന്ന് കണ്ടു പിടിക്കുവാൻ പ്രാർത്ഥിക്കുമല്ലൊ ? എങ്കിലെ അണ്ണൻ രോഗത്തിൽ നിന്ന് മുക്തനാകു ...അച്ഛാ നിങ്ങളും അമ്മയും എന്നെക്കുറിച്ച് ഓർത്ത് വിഷമികണ്ട. എനിക്ക് 15 വയസായി. അതിന്റെ പക്വതയും ഉണ്ട് .എന്നെങ്കിലും നിങ്ങളുടെ പേരകുട്ടികളെയും കൂട്ടി ഞങ്ങൾ വരും
എന്ന്
സ്നേഹപൂർവ്വം
അനു
അയാളുടെ മുൻപിൽ ലോകം മുഴുവൻ നിന്ന് കറങ്ങുന്നത് പോലെ തോന്നി..
കത്തിന് താഴെ മറുപുറം കാണുക എന്ന് എഴുതിയിരുന്നു.
വിറയോടെ കത്ത് തിരിച്ചു വായിച്ചു അതിൽ ഇങ്ങനെ എഴുതിയിരുന്നു
അച്ഛാ ഞാൻ മുൻ പേജില് എഴുതിയതൊന്നും സത്യമല്ല .നമ്മുടെ ജീവിതത്തിൽ ഇത് പോലെ എല്ലാം സംഭവിക്കാൻ സാധ്യത ഉണ്ട്. അതെല്ലാം കണക്കു കൂട്ടുമ്പോൾ ഞാൻ കണക്കു പരീക്ഷക്ക് തോറ്റതു ഒന്നുമല്ല... എന്റെ പ്രോഗ്രസ്സ് കാർഡ് മേശ വലിപിൽ ഉണ്ട് .എടുത്തു ഒപ്പിടു.. ഞാൻ ഇന്ദു ചേച്ചിയുടെ വീട്ടിൽ ഉണ്ട്.ദേഷ്യം കുറയുമ്പോൾ വിളിച്ചാൽ മതി
മകൾ
അയാൾ അപ്പോൾ തന്നെ അതെടുത്തു ഒപ്പിട്ടു😊😊😂😂😭😭
പകച്ചു പോയി അച്ചൻ..
Monday, February 8, 2016
ഹരി ഓം
ശശിയും കൂട്ടരും സന്യാസം സ്വീകരിക്കാന് തീരുമാനിച്ചു.😇
.
.
അതിനായി അവര്‍ കാശിയിലേക്ക് യാത്രയായി.👣
.
.
കൂട്ടത്തിലെ മുതിര്‍ന്ന ആളെന്ന നിലയില്‍ ശശി ഒരു നിബന്ധന വച്ചു.
.
.
ശശി:
.
"സുഹൃത്തുക്കളേ... നമ്മള്‍ ത്യാഗത്തിൻറെ വഴി തിരഞ്ഞെടുക്കാൻ പോകുകയാണ്.
അതിനാല്‍ ഇനി ലൗകിക സുഖങ്ങൾ ഒന്നും നമുക്ക് ഇല്ല.
ഉദാഹരണത്തിന് യാത്ര യ്ക്കിടയിൽ നമ്മള്‍ ഒരു സുന്ദരിയെ💃 കാണുകയാണെങ്കിൽ മനസ്സ് ഏകാഗ്രമാക്കി
.
'ഹരി ഓം'
.
എന്നു പറയണം. അത് നമ്മുടെ മനസ്സിനെ നിയന്ത്രിക്കും."
.
അവര്‍ യാത്ര തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കൂട്ടത്തിലെ ഒരാള്‍ 'ഹരി ഓം' എന്ന് പറഞ്ഞു. 💃
.
അപ്പോള്‍ ശശി അടക്കം ബാക്കിയെല്ലാരും ഒരേ സ്വരത്തിൽ
.
.
.
"എവിടെ?"😆😆😆
😄😄😄👆👆
.
Friday, February 5, 2016
മത്തായി
മദ്യപാനിയായ മത്തായിയെ നന്നാക്കിയെടുക്കാൻ ഭാര്യ ഒരു ധ്യാന കേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി!
ധ്യാനം കഴിഞ്ഞതോടെ മത്തായി നല്ലവനായി. വീട്ടിൽ വന്ന് അയാൾ വിവിധ ബൈബിൾ വാക്യങ്ങൾ എഴുതി എല്ലാമുറിയുടെ, വാതിലിന് മുകളിലും ഒട്ടിച്ചുവച്ചു. ഒരു ബൈബിൽ വാക്യം വേലക്കാരിയുടെ മുറിയുടെ വാതിൽക്കലും ഒട്ടിച്ചു വച്ചു .
അന്ന് വൈകുന്നേരമായപ്പോൾ ആ വീട്ടിലെ യുവതിയായ വേലക്കാരി ദേഷ്യത്തോടെ ഓടിവന്നു മത്തായിയുടെ ഭാര്യയോട് പറഞ്ഞു : കൊച്ചമ്മേടെ കെട്ടിയോൻ ധ്യാനം കൂടികഴിഞ്ഞപ്പം പണ്ടത്തേക്കാളും വഷളായല്ലോ!
എന്തുപറ്റി ? കൊച്ചമ്മ ഉത്കണ്ഠയോടെ ചോദിച്ചു .
വാ കാണിച്ചു തരാം എന്നുപറഞ്ഞു കൊച്ചമ്മയെ വിളിച്ചുകൊണ്ടു കൊണ്ട് അവർ അവളുടെ മുറിയിലേക്ക് ചെന്ന് മുറിയുടെ വാതിലിൽ എഴുതിവച്ച ബൈബിൾ വാചകം കാണിച്ചു കൊടുത്തു .
.ഏ
കൊച്ചമ്മ വായിച്ചുനോക്കി :മകളെ ഉണർന്നിരിക്കുക . രാത്രിയുടെ ഏതു യാമത്തിലും നിന്റെ യജമാനൻ നിന്നെ സന്ദർശിക്കുന്നതാണ്..😛😛😛😜😜